തായലാന്‍റിലെ റമദാന്‍

1830 പള്ളികളുള്ള രാഷ്ട്രമാണ് തായ്ലാന്റ്. മുസ്ലിംകള് ന്യൂനപക്ഷമാണെങ്കിലും റമദാനിന്‍റെ വരവും പ്രൌഢിയും അവിടെയും പ്രകടമാണ്. ഇഫ്താര്‍ സമയത്ത് ഉറക്കെ കൊട്ടി അറിയിക്കുന്ന ചെണ്ടകള്‍ തായലാന്‍റിലെ റമദാന്‍ കാഴ്ചയാണ്. ഈ ചെണ്ടകൊട്ടുകാരെ ബിലാല്‍ എന്നാണ് അവര്‍ വിളിക്കാറ്. പ്രവാചകര്‍ക്കായി ബാങ്ക് വിളിച്ചിരുന്ന ബിലാല്‍(റ) നെ അനുസ്മരിച്ചാണ് ആ നാമകരണം. ഇഫ്താറ് വേളയില് വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുമെങ്കിലും സൂപ്പ് ആണ് പ്രാധന ഇനം.

റമദാനില്‍ കുടുംബസന്ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് തായ്ലാന്ഡുകാര്‍.  സ്വന്തം വീടുകളില്‍ നില്‍ക്കാതെ, കുടുംബക്കാര്‍ ഒന്നിച്ച് കഴിയുന്നതും നിസ്കാരങ്ങളും മറ്റുകര്‍മ്മങ്ങളും ഒന്നിച്ച് നിര്‍വ്വഹിക്കുന്നതും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒന്നിച്ച് തയ്യാറാക്കി കൂട്ടമായി കഴിക്കുന്നതും അവരുടെ പതിവാണ്.

ലൈലതുല്‍ ഖദര്‍ 27 ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന അവര്‍ അന്ന് മാത്രം ഖുര്‍ആന്‍ ഒരു പ്രാവശ്യം ഓതിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലൈലതുല്‍ഖദ്റില്‍ കിണര്‍ വറ്റുക, മരങ്ങള്‍ ചായുക തുടങ്ങിയ ചില അടയാളങ്ങളുണ്ടെന്നും ആ അടയാളങ്ങള്‍ പ്രകടമാവുന്ന നിമിഷം ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുമെന്നുമുള്ള അന്ധവിശ്വാസവും തായ്ലാന്ഡിലെ മുസ്ലിംകളില്‍ നല്ലൊരു വിഭാഗം വെച്ചുപുലര്‍ത്തുന്നുണ്ടത്രെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter