ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്രാ കോടതിയില്‍ വിചാരണ ചെയ്യണം: ഫലസ്ഥീന്‍

സമാധാനരമായ ഫലസ്ഥീന്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ചെയ്ത ക്രൂരതകള്‍ യുദ്ധകുറ്റം ചുമത്തി അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയില്‍ വിചാരണണ ചെയ്യണമെന്ന് ഫലസ്ഥീന്‍ അംബാസിഡര്‍ ഇബ്രാഹീം ഖരീഷി.

ജനീവയില്‍ നടന്ന  ഐക്യരാഷ്ട്രസഭ സെഷനിലാണ് അദ്ധേഹം ഇങ്ങനെ തുറന്നടിച്ചത്.
ഇസ്രയേല്‍ അധിനിവേശം നടത്തുന്ന ഫലസ്ഥീന്‍ പ്രദേശത്തെ സംബന്ധിച്ച് യു.എന്‍ സാനിധ്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്നാണ് ഇബ്രാഹീം ഖരീഷിയുടെ പ്രതികരണം. 

ഗ്രൈറ്റ് റിട്ടേണ്‍ മാര്‍ച്ച് സംബന്ധിച്ച് ഇസ്രയേല്‍ നടത്തിയ ക്രൂരതകളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേല്‍ ഫലസ്ഥീന്‍ ജനതയെ ഒന്നടങ്കമാണ് ലക്ഷ്യംവെക്കുന്നതെന്നും അതില്‍ കുട്ടികളോ മുതിര്‍ന്നവരോ വ്യത്യാസമില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയിലേക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.
100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടന്റെ ബാള്‍ഫര്‍ പ്രഖ്യാപനമാണ് ഇത്തരം ക്രൂരതകള്‍ക്ക്  വഴി തുറന്ന് കൊടുത്തതെന്നും അദ്ധേഹം പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter