സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

 

വിജയം 95.92%, 

 സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് കേരളം, കര്‍ണാടക, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 14, 15 തിയ്യതികളിലും, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 13, 14 തിയ്യതികളിലും, വിദേശങ്ങളില്‍ ഏപ്രില്‍ 12, 13 തിയ്യതികളിലുമായി  നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,41,847 വിദ്യാര്‍ത്ഥികളില്‍ 2,36,693പേര്‍ പരീക്ഷക്കിരുന്നതില്‍ 2,27,031 പേര്‍ വിജയിച്ചു (95.92 ശതമാനം). ആകെ വിജയിച്ചവരില്‍ 770 പേര്‍ ടോപ് പ്ലസും, 24,738 പേര്‍ ഡിസ്റ്റിംഗ്ഷനും, 64,423 പേര്‍ ഫസ്റ്റ് ക്ലാസും, 36,639 പേര്‍ സെക്കന്റ് ക്ലാസും, 1,00,461 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലായി 6994 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9912 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,15,019 കുട്ടികളില്‍ 1,07,894 പേര്‍ വിജയിച്ചു. 93.81 ശതമാനം. 242 ടോപ് പ്ലസും, 7,039 ഡിസ്റ്റിംഗ്ഷനും, 23,908 ഫസ്റ്റ് ക്ലാസും, 17,653 സെക്കന്റ് ക്ലാസും, 59,052 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 81,848 കുട്ടികളില്‍ 80,568 പേര്‍ വിജയിച്ചു. 98.44 ശതമാനം. 242 ടോപ് പ്ലസും, 11,054 ഡിസ്റ്റിംഗ്ഷനും,  29,189ഫസ്റ്റ് ക്ലാസും, 13,591 സെക്കന്റ് ക്ലാസും, 26,492 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 34,780 കുട്ടികളില്‍ 33,817 പേര്‍ വിജയിച്ചു. 97.23 ശതമാനം. 280 ടോപ് പ്ലസും, 6,034 ഡിസ്റ്റിംഗ്ഷനും, 10,723 ഫസ്റ്റ് ക്ലാസും, 4,767സെക്കന്റ് ക്ലാസും, 12,013 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 5,046 കുട്ടികളില്‍ 4,752 പേര്‍ വിജയിച്ചു. 94.17 ശതമാനം. 6 ടോപ് പ്ലസും, 611 ഡിസ്റ്റിംഗ്ഷനും, 603 ഫസ്റ്റ് ക്ലാസും, 628 സെക്കന്റ് ക്ലാസും, 2,904 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച്  മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 223 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 215 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 128കുട്ടികളില്‍ 121 പേരും വിജയിച്ചു. 
പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം വെസ്റ്റ് ജില്ലയിലെ വി.കെ പടി ദാറുല്‍ ഇസ്ലാം മദ്റസയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 62 കുട്ടികളും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ഈസ്റ്റ് ജില്ലയിലെ വാക്കാലൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസയിലെ 34 പേരില്‍ എല്ലാവരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 48,307 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,516 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 938 പേരും വിജയിച്ചു. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ മദ്റസകളിലെ പൊതുപരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2019 ജൂണ്‍ 23ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്കും, പുനര്‍ മൂല്യനിര്‍ണയത്തിനും 150 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 31 ആണ്.
 പരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും, പുനഃപരിശോധനയുടെയും സേ പരീക്ഷയുടെയും അപേക്ഷാ ഫോറങ്ങളും www.samastha.info, www.result.samastha.info എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter