ബാബരി മസ്ജിദ് തകർത്ത കേസ്: വിധി ഈ മാസം 30 ന്
ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. തകര്‍ത്ത കേസും അതിനായി ഗൂഢാലോചന നടത്തിയ കേസും എന്നിങ്ങനെ മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണുള്ളത്. ഒരുമിച്ച വിധി വരുന്ന രണ്ട് കേസിലെയും 32 പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളായ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് എന്നിവരുടെ വിചാരണ കോടതി പൂർത്തിയാക്കിയിരുന്നു.

സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്നേദിവസം പ്രത്യേക കോടതി വിധി പറയുന്നത്. മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter