ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് യു.എ.ഇ
വാഷിങ്ടണ്‍: ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമായി മാറി യു.എ.ഇ. ഇസ്‌റാഈല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിനായുള്ള ഇസ്രായേൽ ശ്രമം ഉപേക്ഷിക്കണമെന്ന നിബന്ധനയിൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ തീരുമാനമായത്. നയതന്ത്ര ബന്ധം ആരംഭിച്ചതോടെ വെസ്റ്റ് ബാങ്കിന് വേണ്ടിയുള്ള പദ്ധതി ഇസ്രായേൽ റദ്ദാക്കും. ഫോണിലൂടെയുള്ള നീണ്ട ചര്‍ച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും ധാരണയിലെത്തിയ കാര്യം അറിയിച്ച് യു.എ.ഇ- ഇസ്‌റാഈല്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന ട്രംപ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഇസ്‌റാഈലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യവും ഒന്നാമത്തെ ഗള്‍ഫ് രാജ്യവുമാണ് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാനുള്ള വന്‍ നയതന്ത്ര മുന്നേറ്റമാണ് സാധ്യമായതെന്ന് ട്വിറ്ററില്‍ കുറിച്ച ട്രംപ് കരാറിന്റെ ആദ്യ ഘട്ടത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. "ഇപ്പോള്‍ ഐസ് ഉരുകിയിരിക്കുന്നു. കൂടുതല്‍ മുസ്‌ലിം രാജ്യങ്ങളും അറബ് രാജ്യങ്ങളും യു.എ.ഇയുടെ മാതൃക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു" ട്രംപ് പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter